ന്യൂഡൽഹി: ലോകജനതയെ ഭയത്തിലാഴ്ത്തിയ കൊറോണ (കോവിഡ് 19 ) എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഇന്ന് അർദ്ധരാത്രി മുതൽ സമ്പൂർണ്ണ അടച്ചിടൽ (lockdown ) പ്രഖ്യാപിച്ചു. അടുത്ത 21 ദിവസങ്ങളിൽ ഈ സ്ഥിതി തുടരുമെന്ന് പ്രധനമന്ത്രി അറിയിച്ചു. അതിനാൽ പൊതുജനം സഹകരിക്കണം എന്നും അദ്ദേഹം തൻറെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
ജനത കർഫ്യൂനേക്കാളും പ്രധാനപ്പെട്ട കർഫ്യൂ ആയിരിക്കും വരും ദിവസങ്ങളിൽ സംഭവാവിക്കാൻപോകുന്നതെന്നും ഇത് ഓരോ ജനതയുടെയും സംരക്ഷണത്തിനാണ് എന്ന് മനസിലാക്കി ഓരോ പൗരനും സഹകരിക്കണം എന്നും അറിയിച്ചു. എല്ലാവരും വീടുകളിൽ തന്നെ സുരക്ഷിതരായി ഇരിക്കണം. വികസിത രാജ്യങ്ങൾ പോലും ഈ വിപത്തിനു മുന്നിൽ പതറി നിൽക്കുമ്പോൾ സാമൂഹീക അകലം പാലിക്കുകയാണ് ഏക പോംവഴി. എന്നാൽ ചിലർ മനപ്പൂർവമായി വരുത്തുന്ന വീഴ്ചകൾ രാജ്യ സുരക്ഷയെ പോലും ബാധിക്കുന്നു ആയതിനാൽ നാം എവിടെ ആയിരുന്നുവോ അവിടെത്തന്നെ അടുത്ത മൂന്നാഴ്ചകളിൽ ആയിരിക്കണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.