നൈജീരിയയിൽ തട്ടിക്കൊണ്ടു പോയ സെമിനാരി വിദ്യാർത്ഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ നിന്ന്തട്ടിക്കൊണ്ടുപോയ നാലു സെമിനാരി വിദ്യാർത്ഥികളിൽ ഒരാൾ കൊല്ലപ്പെട്ടു. പതിനെട്ടു വയസ്സു മാത്രം പ്രായമുള്ള മൈക്കൽ നാഡിയാണ് കൊല്ലപ്പെട്ടത്. സൊകോട്ടോ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് മാത്യു ഹസനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ ദിവസം തീവ്രവാദികൾ മൂന്ൻ സെമിനാരി വിദ്യാർത്ഥികളെ മോചിപ്പിച്ചിരിന്നെങ്കിലും മൈക്കലിനെ കാണാനില്ലായിരിന്നു. രാജ്യം കടന്നു പോകുന്ന അതീവ ഗുരുതരമായ സാഹചര്യത്തിൽ ലോകമെമ്പാടുമുള്ളവരുടെ പ്രാർത്ഥന ഉയരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ജനുവരി എട്ടിനാണ് കടൂണയിലെ ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ അതിക്രമിച്ചു കയറിയ ആയുധധാരികൾ, വെടിയുതിർത്തതിനുശേഷം സെമിനാരി വിദ്യാർത്ഥികളെ തട്ടികൊണ്ടു പോയത്. സെമിനാരിയിൽ 270 വിദ്യാർത്ഥികളാണു പഠനം നടത്തിക്കൊണ്ടിരിന്നത്.