കൊട്ടാരക്കര: ആത്മനിറവിന്റെ ദിനരാത്രങ്ങൾക്ക് വീണ്ടും കൊട്ടാരക്കര സാക്ഷ്യംവഹിക്കുന്നു. കൊട്ടാരക്കര പുലമൺ ദി പെന്തക്കോസ്ത് ഗ്രൗണ്ടിൽ നാളെആരംഭിക്കുന്ന കൺവൻഷൻ ഞായറാഴ്ച സംയുക്ത ആരാധനയോടെ സമാപിക്കും. ഭാരതത്തിലെ പ്രധാന പെന്തകോസ്ത് ആത്മീയ കൂട്ടായ്മയും, കേരളത്തിലെഏറ്റവും വലിയ പെന്തക്കോസ്ത് ആത്മീയ സംഗമവുമാണ് ഇത്. കൺവൻഷന്റെമുന്നോടിയായി നാളെ വൈകുന്നേരം മൂന്നുമണിക്കു സുവിശേഷ വിളംബര റാലിസെന്റർ ഫെയ്ത് ഹോമിൽ നിന്നും ആരംഭിച്ച് കൊട്ടാരക്കര ടൗൺ വഴി റ്റി .പി. എംകൺവെൻഷൻ ഗ്രൗണ്ടിൽ എത്തിച്ചേരും. തുടർന്ന് 5:45 ന് സുവിശേഷയോഗംആരംഭിക്കും. സഭയിലെ ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ എന്നിവർ വിവിധസമയങ്ങളിൽ ദൈവവചനം പ്രസംഗിക്കും. ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം ടി തോമസ് എന്നിവരുടെ സാനിധ്യം ഈ യോഗങ്ങൾക്കുവലിയ അനുഗ്രഹം ആകും . കൊട്ടാരക്കര , പുനലൂർ സെൻറുകളിലെ 53 പ്രാദേശികസഭകളുടെ സംയുക്ത ആരാധനയോടെ ഈ മഹായോഗം സമാപിക്കും.
ഫെബ്രുവരി 17 നു രാവിലെ പുതിയ ശുശ്രുഷകന്മാരെ പ്രാർത്ഥിച്ചു സമർപ്പിക്കുന്ന ശുശ്രുഷയും നടക്കും.