സുവിശേഷ മൂല്യം മുറുകെ പിടിക്കുന്നതിന് ഫ്രാങ്ക്ളിൻ ഗ്രഹാമിന് യുകെയിൽ വിലക്ക്
ലണ്ടൻ:: ക്രിസ്തീയ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന ലോക പ്രശസ്ത സുവിശേഷ പ്രഘോഷകൻ റവ. ഫ്രാങ്ക്ളിൻ ഗ്രഹാമിന് യു.കെയിൽ വിലക്ക്. സ്വവർഗ ലൈംഗീകത കടുത്ത പാപമെന്ന് വിവിധ വേദികളിൽ പ്രസംഗിച്ച ഫ്രാങ്ക്ളിൻ ഗ്രഹാമിനെ രാജ്യത്ത് പ്രസംഗിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സ്വവർഗ്ഗാനുരാഗ സംഘടനകൾ കേസ് നൽകിയതിനെ തുടർന്നു വിവിധ സ്ഥലങ്ങളിൽ നടക്കുവാനിരിന്ന പ്രഭാഷണ പരമ്പരയുടെ കാര്യം അനിശ്ചിതത്തിലായി. എൽജിബിടി സംഘടനകളുടെ ശക്തമായ സമ്മർദ്ധത്തെ തുടർന്നു ഗ്ലാസ്കോ, ഷെഫീൽഡ്, ലിവർപ്പൂൾ എന്നിവിടങ്ങളിലെ പ്രഭാഷണ പരമ്പരയ്ക്കുള്ള അനുമതി അധികൃതർ റദ്ദാക്കിയിട്ടുണ്ട്.
മെയ് മാസത്തിൽ ബ്രിട്ടണിലെ ഒൻപത് പ്രധാന നഗരങ്ങളിൽ വചന പ്രഘോഷണ യോഗങ്ങൾ ഒരുക്കിയിരുന്നു. അതെല്ലാം റദ്ദാക്കേണ്ട സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ‘ഹേറ്റ് സ്പീക്കർ’ എന്ന വിഭാഗത്തിൽ ഗ്രഹാമിനെ ചേർത്താണ് കേസ് നൽകിയിരിക്കുന്നത്. നടപടിയിൽ അതീവ ദുഃഖമുണ്ടെന്ന് കാത്തലിക് ഫാമിലി വോയ്സ് സംഘടന വക്താവ് പോളിൻ ഗല്ലാഗെർ പ്രതികരിച്ചു. അതേസമയം ഫ്രാങ്ക്ലിൻറെ യുകെ സന്ദർശനം വിജയകരമാകുവാൻ വിവിധ ഇവാഞ്ചലിക്കൽ സംഘടനകൾ പ്രത്യേകം പ്രാർത്ഥന ആരംഭിച്ചിട്ടുണ്ട്. ലോക പ്രശസ്ത സുവിശേഷ പ്രഘോഷകൻ ബില്ലി ഗ്രഹാമിന്റെ മകനാണ് റവ. ഫ്രാങ്ക്ളിൻ ഗ്രഹാം.