തൃശ്ശൂർ: കൊറോണയുടെ പശ്ചാത്തലത്തിൽ ആളുകൾ കൂട്ടിച്ചേരരുതെന്ന വിലക്ക് ലംഘിച്ച് നൂറോളം പേരെ പങ്കെടുപ്പിച്ച് കുർബാന നടത്തിയ വൈദികനെ അറസ്റ്റ് ചെയ്തു. ഫാദർ പോളി പടയാട്ടിയാണ് അറസ്റ്റിലായത്.
ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പള്ളിയിലെ വികാരിയാണ് ഫാ. പോളി പടയാട്ടി.
കുർബാനയ്ക്ക് എത്തിയ വിശ്വാസികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. നൂറോളം വിശ്വാസികളാണ് കുർബാനയിൽ പങ്കെടുത്തത്.
വിശ്വാസികൾ വീടുകളിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ മതിയെന്നും കുർബാനകളിൽ പങ്കെടുക്കരുതെന്നും അതിരൂപതകൾ ഉൾപ്പെടെ നിരന്തരം നിർദ്ദേശിച്ചിരുന്നു. ഈ വിലക്കുകൾ ലംഘിച്ച് തിങ്കളാഴ്ച രാവിലെ ആറരയോടെ പള്ളിയിൽ കുർബാന നടന്നത്.