തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ രക്ഷിതാക്കൾക്ക് ഒപ്പമിരുന്ന മൂന്ന് വയസുകാരനെ എടുത്ത്‌കൊണ്ട് ഓടി, ട്രെയിനിന് മുന്നിൽ എറിയാൻ ശ്രമം
രക്ഷിതാക്കൾക്ക് ഒപ്പം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ മൂന്ന് വയസുള്ള കുഞ്ഞിനെ തട്ടിയയെടുത്ത് അപായപ്പെടുത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് തിരുനെൽവേലി സ്വദേശിയായ മാരി എന്ന 41 കാരനെ റയിൽവേ പോലീസ് ഓടിച്ചിട്ട് പിടികൂടി. ലഹരി മരുന്നിന് അടിമയായ പ്രതി കുട്ടിയെ ട്രെയിനിനു മുന്നിലേക്ക് വലിച്ചെറിയാനും ശ്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്.
രക്ഷിതാക്കൾക്ക് ഒപ്പം നാഗ്പൂരിൽ നിന്നും സ്റ്റേഷനിൽ ഇറങ്ങിയ കുട്ടിയെയാണ് പ്രതി കടത്താൻ ശ്രമിച്ചത്. കോവിഡ് 19ന്റെ ഭാഗമായി സ്റ്റേഷനിൽ സജ്ജീകരിച്ച പരിശോധനാ കേന്ദ്രത്തിൽ രക്ഷിതാക്കൾ പരിശോധന നടത്തുന്നതിനിടെ സഹോദരിക്കൊപ്പം ഇരുന്ന കുട്ടിയെ എടുത്തുകൊണ്ട് പ്രതി ഓടുകയായിരുന്നു. പൊലീസുകാർ പിന്തുടർന്നതു കണ്ട പ്രതി കുട്ടിയെ ട്രെയിനിനു മുൻപിലേക്ക് വലിച്ചെറിയാൻ ശ്രമിച്ചു. ഒടുവിൽ ഇയാളെ വളഞ്ഞു കുഞ്ഞിനെ രക്ഷപ്പെടുത്തി.